Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday 16 May 2015

മനുഷ്യ ചരിത്രം

മനുഷ്യന്‌ ആഫ്രിക്കയില്‍ സംഭവിച്ചത്!
-----------------------
മാനവചരിത്രത്തില്‍ മൂന്നില്‍രണ്ട്‌ ഭാഗവും മനുഷ്യന്‍ ആഫ്രിക്കയില്‍ കഴിഞ്ഞു. അതിനിടെ, അവന്‍ വംശനാശത്തിന്റെ വക്കിലെത്തി. ഏതാണ്ട്‌ രണ്ട്‌ വര്‍ഗങ്ങളായി പിരിയുന്നിടംവരെ പോലും കാര്യങ്ങളെത്തി; ഭാഗ്യത്തിന്‌ വീണ്ടും ഒന്നായി. പ്രാചീന മനുഷ്യചരിത്രത്തിന്റെ അറിയപ്പെടാത്ത അധ്യായം ചുരുളഴിയുന്നു.
കോശങ്ങളില്‍ ഒരു പരിണാമസമസ്യപോലെയാണ്‌ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ (mitochondrial DNA) സ്ഥാനമുറപ്പിച്ചത്‌. പ്രാചീനമായ ഒരു ബാക്ടീരിയം പൂര്‍വികകോശങ്ങളുമായി സമന്വയിച്ചതിന്റെ ഫലമായി സസ്യങ്ങളിലും മനുഷ്യരുള്‍പ്പടെയുള്ള ജീവികളിലും കോശങ്ങളില്‍ അത്‌ ആവിര്‍ഭവിച്ചു. പരിണാമം സംബന്ധിച്ച്‌ ഇന്നുയരുന്ന പല സമസ്യകള്‍ക്കും ഉത്തരം നല്‍കുന്നതും മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.തന്നെയാണ്‌. സമീപകാല പരിണാമമുദ്രകള്‍ ഈ ഡി.എന്‍.എ.യില്‍ വ്യക്തമായി പതിഞ്ഞുകിടപ്പുണ്ട്‌ എന്നതാണ്‌ ഇതിന്‌ കാരണം. മനുഷ്യരിലും മറ്റു ജീവികളിലും സസ്യങ്ങളിലും കോശത്തിനുള്ളില്‍ കോശമര്‍മത്തിന്‌ വെളിയിലാണ്‌ മൈറ്റോകോണ്‍ഡ്രിയയുടെ സ്ഥാനം. കോശങ്ങളിലെ 'പവര്‍ഹൗസാണത്‌. അവിടെ കാണപ്പെടുന്ന ജനിതകവസ്‌തുവാണ്‌ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.
മനുഷ്യന്‍ ഉള്‍പ്പടെ പല ജീവികളിലും മാതാവ്‌ വഴിയാണ്‌ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.തലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌. പിതാവിന്റെ ജീനുകള്‍ മൈറ്റോകോണ്‍ഡ്രിയയിലെ ജനിതകവസ്‌തുവുമായി സങ്കലിക്കാറില്ല. അതിനാല്‍, 'മനുഷ്യകുടുംബവൃക്ഷ' (human family tree)ത്തിന്‌ രൂപം നല്‍കാന്‍ ഈ ഡി.എന്‍.എ.സഹായിക്കുന്നു. കുടുംബവൃക്ഷത്തിന്റെ ശാഖകളും ഉപശാഖകളും ഇതിനകം വിശദമായി പഠിക്കാന്‍ ശാസ്‌ത്രലോകത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. അത്തരം പഠനങ്ങളുടെ ഫലമായാണ്‌, മനുഷ്യവര്‍ഗം 60,000 വര്‍ഷം മുമ്പാണ്‌ ആഫ്രിക്കയില്‍നിന്ന്‌ ഏഷ്യയിലേക്ക്‌ വ്യാപിച്ചതെന്ന ബോധ്യത്തില്‍ ഗവേഷകര്‍ എത്തിയത്‌. 50,000 വര്‍ഷം മുമ്പ്‌ ഓസ്‌ട്രേലിയയിലേക്കും, 35,000 വര്‍ഷം മുമ്പ്‌ യൂറോപ്പിലേക്കും, 15,000 വര്‍ഷം മുമ്പ്‌ അമേരിക്കയിലേക്കും മനുഷ്യന്‍ വ്യാപിച്ചതായും അറിയാം.
എന്നാല്‍, രണ്ടുലക്ഷം വര്‍ഷം മുമ്പ്‌ ആവിര്‍ഭവിച്ച 'ഹോമോ സാപ്പിയന്‍സ്‌ ' എന്ന മനുഷ്യന്‌, ഏഷ്യയിലേക്ക്‌ ആദ്യകുടിയേറ്റം നടക്കുന്ന കാലം വരെ -ഏതാണ്ട്‌ 1.4 ലക്ഷം വര്‍ഷക്കാലം-ആഫ്രിക്കയില്‍ എന്താണ്‌ സംഭവിച്ചത്‌. മനുഷ്യന്റെ പ്രാചീനചരിത്രം എന്താണ്‌ പറയുന്നത്‌. ലോകത്തെ ബാക്കിയെല്ലാ പ്രദേശത്തും കാണപ്പെടുന്നതിലുമധികം വൈവിധ്യം ആഫ്രിക്കയിലെ മനുഷ്യരില്‍ മാത്രം ഉള്ളതെന്തുകൊണ്ട്‌. ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, മനുഷ്യകുടിയേറ്റത്തിന്റെ ജനിതകവഴികള്‍ പഠിക്കുന്ന 'ജിനോഗ്രാഫിക്‌ പ്രോജക്ട്‌' (Genographic Project) എന്ന ഗവേഷണപദ്ധതിവഴി മനുഷ്യന്റെ ആ പ്രാചീനചരിത്രം ഇപ്പോള്‍ ചുരുളഴിയുകയാണ്‌.
വാഷിങ്‌ടണ്‍ കേന്ദ്രമായി നടക്കുന്ന ജിനോഗ്രാഫിക്‌ പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റിയിലെ സ്‌പെന്‍സര്‍ വെല്‍സും ഹൈഫയില്‍ 'റാംബാം മെഡിക്കല്‍ സെന്ററി'ലെ ഡൊറോന്‍ ബെഹാറുമാണ്‌. ആഫ്രിക്കയിലെ ജനിതകവൈവിധ്യം എങ്ങനെ രൂപപ്പെട്ടു എന്നു മനസിലാക്കാന്‍ ജീവിച്ചിരിക്കുന്ന 624 ആഫ്രിക്കക്കാരുടെ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. അവര്‍ വിശകലന വിധേയമാക്കി. മാത്രമല്ല, വിശാലമായ ബാഹ്യലോകത്തേക്ക്‌ കാലൂന്നുംമുമ്പ്‌ ആധുനികമനുഷ്യന്‍ എങ്ങനെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വ്യാപിച്ചു എന്നതിനെക്കുറിച്ചും ഈ ഗവേഷണം വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതായി 'അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ഹ്യുമണ്‍ ജനറ്റിക്‌സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.
പ്രാചീനമനുഷ്യന്‍ ആഫ്രിക്കയില്‍ ശരിക്കും രണ്ട്‌ വ്യത്യസ്‌ത വര്‍ഗങ്ങളായി മാറുന്ന തരത്തില്‍ ഒരവസരത്തില്‍ വേര്‍പിരിഞ്ഞെന്നും, ആ വേര്‍പിരിയല്‍ ഏതാണ്ട്‌ ഒരുലക്ഷം വര്‍ഷം നീണ്ടുനിന്നെന്നും, അതിനുശേഷം ഇരുവിഭാഗവും വീണ്ടും ഒന്നാവുകയായിരുന്നുവെന്നും പഠനറിപ്പോര്‍ട്ട്‌ പറയുന്നു. കഠിനവരള്‍ച്ച മൂലം വടക്കുകിഴക്കന്‍ ആഫ്രിക്കയിലും തെക്കന്‍ ആഫ്രിക്കയിലുമായി വേര്‍പെട്ടുപോയ തായ്‌വഴികളാണ്‌, വ്യത്യസ്‌ത വര്‍ഗങ്ങളായി പരിണമിക്കുന്നതിന്റെ വക്കത്തെത്തിയതത്രേ. മാത്രമല്ല, പ്രതികൂല കാലാവസ്ഥ മൂലം ഒരുഘട്ടത്തില്‍ മനുഷ്യവര്‍ഗം ശരിക്കും വംശനാശത്തിന്റെ വക്കിലെത്തിയെന്നും പഠനം പറയുന്നു. അംഗസംഖ്യ വെറും 2000 എന്ന നിലയ്‌ക്കെത്തി. ശിലായുഗത്തിന്റെ അവസാനഘട്ടത്തില്‍ (Late Stone Age) വീണ്ടും ജനസംഖ്യ വര്‍ധിക്കുകയായിരുന്നുവത്രേ.
തെക്കന്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന 'ഖോയി'(Khoi), 'സാന്‍' (San) വര്‍ഗക്കാരുടെ ഡി.എന്‍.എ.മാതൃകകളാണ്‌ ഗവേഷകര്‍ പ്രത്യേക ശ്രദ്ധ നല്‍കി പഠിച്ചത്‌. കാടരിച്ചും വേട്ടയാടിയും കഴിയുന്ന ഈ വര്‍ഗക്കാരെ പുറംലോകമറിയുന്നത്‌ 'ബുഷ്‌മെന്‍' (bushmen) എന്ന പേരിലാണ്‌ (പ്രശസ്‌തമായ 'ഗോഡ്‌ മസ്‌റ്റ്‌ ബി ക്രേസി' എന്ന സിനിമ ഓര്‍ക്കുക). കാര്‍ഷികവൃത്തി തുടങ്ങുംമുമ്പുള്ള മനുഷ്യസംസ്‌ക്കാരത്തിന്‌ ഏറ്റവും മികച്ച ഉദാഹരണമായാണ്‌ പല നരവംശശാസ്‌ത്രജ്ഞരും ബുഷ്‌മെന്‍ വിഭാഗങ്ങളുടെ ജീവിതത്തെ കാണുന്നത്‌.
കിഴക്കന്‍ ആഫ്രിക്കയില്‍ രൂപപ്പെട്ട ഈ വര്‍ഗം 150,000 വര്‍ഷം മുമ്പ്‌ രണ്ടായി പിരിഞ്ഞ്‌, ഒരു വിഭാഗം തെക്കന്‍ ആഫ്രിക്കയിലും മറ്റൊരു ഗ്രൂപ്പ്‌ വടക്കുകിഴക്കന്‍ ആഫ്രിക്കയിലും കുടിയേറി. പിന്നീട്‌ ഒരുലക്ഷം വര്‍ഷക്കാലം മനുഷ്യവര്‍ഗം ഇങ്ങനെ രണ്ടായി വേര്‍പിരിഞ്ഞു കഴിഞ്ഞുവെന്നാണ്‌ ഡി.എന്‍.എ.യിലെ വ്യതികരണങ്ങള്‍ നല്‍കുന്ന സൂചനയെന്ന്‌ ഡൊറോന്‍ ബെഹാര്‍ പറയുന്നു. `ഏതാണ്ട്‌ 40,000 വര്‍ഷം മുമ്പ്‌ ഇരുവിഭാഗവും വീണ്ടും ഒന്നായി. മനുഷ്യവര്‍ഗം ബാഹ്യലോകത്തേക്ക്‌ കുടിയേറുന്ന കാലമായിരുന്നു അത്‌`. ഒരുലക്ഷം വര്‍ഷത്തോളം രണ്ടായി പിരിഞ്ഞുകഴിഞ്ഞ മനുഷ്യവര്‍ഗത്തിന്റെ ഒരു തായ്‌വഴിയില്‍ പെട്ടവരാണ്‌ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും; ബുഷ്‌മെന്‍ വിഭാഗത്തിലെ ഭൂരിപക്ഷംപേരും രണ്ടാമത്തെ തായ്‌വഴിയില്‍ പെട്ടവരും.
എന്തുകൊണ്ട്‌ മനുഷ്യന്‍ ഒരുലക്ഷം വര്‍ഷക്കാലം വേര്‍പിരിഞ്ഞുപോയി എന്ന കാര്യം പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാവ്യതിയാനം അതിലൊരു മുഖ്യപങ്ക്‌ വഹിച്ചിരിക്കാം എന്നാണ്‌ കരുതുന്നത്‌. ആ കാലത്ത്‌ കഠിനവരള്‍ച്ചയുടെ പിടിയിലായി ആഫ്രിക്കയുടെ കുറെ ഭാഗമെന്ന്‌, ഇപ്പോള്‍ മൊസാമ്പിക്കിലുള്ള മലാവി തടകത്തില്‍നിന്ന്‌ ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നു. അത്തരം കാലാവസ്ഥാവ്യതിയാനമാകാം മനുഷ്യവര്‍ഗത്തെ രണ്ടായി വേര്‍തിരിക്കുന്ന സ്ഥിതിയിലേക്ക്‌ തള്ളിവിട്ടതെന്ന്‌ സ്‌പെന്‍സര്‍ വെല്‍സ്‌ അറിയിക്കുന്നു. മാത്രമല്ല, മനുഷ്യവര്‍ഗത്തിന്റെ അംഗസംഖ്യയും അക്കാലത്ത്‌ അപകടകരമായി ശോഷിച്ചു-വെറും 2000 വരെയെത്തിയെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. കാലാവസ്ഥ മെച്ചമായതിനൊപ്പം ശിലായുഗത്തിന്റെ അവസാനകാലത്ത്‌ പുതിയ ഉപകരണങ്ങളും സങ്കേതങ്ങളും സഹായത്തിനെത്തുകയും ചെയ്‌തതോടെയാണ്‌, വംശനാശത്തില്‍നിന്ന്‌ മനുഷ്യന്‍ കരകയറിയതും ആഫ്രിക്കയുടെ പുറത്തേക്ക്‌ വ്യാപിക്കാന്‍ അവന്‍ പ്രാപ്‌തനായതും.
മൈറ്റോകോണ്‍ഡ്രിയല്‍ ജിനോം വിശകലനം ചെയ്യുക വഴി മനുഷ്യന്റെ പ്രാചീനചരിത്രം അറിയുക മാത്രമല്ല സാധിക്കുക. മനുഷ്യവര്‍ഗത്തിലെ വ്യത്യസ്‌ത വംശങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന രോഗങ്ങളുടെ ഉത്ഭവം മനസിലാക്കാനും, ചില വര്‍ഗങ്ങള്‍ക്ക്‌ ചില രോഗങ്ങള്‍ കൂടുതലായി ബാധിക്കുന്നത്‌ അല്ലെങ്കില്‍ ബാധിക്കാത്തത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിന്റെ ജനിതക കാരണം കണ്ടെത്താനും, അതുവഴി പാര്‍ക്കിന്‍സണ്‍സ്‌ രോഗം, അള്‍ഷൈമേഴ്‌സ്‌ രോഗം, പ്രമേഹം തുടങ്ങി പാരമ്പര്യസ്വഭാവമുള്ള ഒട്ടേറെ രോഗങ്ങള്‍ക്ക്‌ ഫലപ്രദമായ ചികിത്സ കണ്ടെത്താനും ഇതു വഴിവെച്ചേക്കുമെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
ആഫ്രിക്കയില്‍ മനുഷ്യന്‍ രണ്ട്‌ തായ്‌വഴിയായി ഒരുകാലത്ത്‌ വേര്‍തിരിഞ്ഞെന്ന്‌, മുമ്പ്‌ ബ്രിട്ടീഷ്‌ ഗവേഷകന്‍ പീറ്റര്‍ ഫോര്‍സ്‌റ്റര്‍ ഒരു പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആഫ്രിക്കയ്‌ക്കു പുറത്ത്‌ മനുഷ്യവര്‍ഗം നടത്തിയ കുടിയേറ്റങ്ങള്‍ പഠിക്കാനായി മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.വിശകലനം ചെയ്‌തപ്പോഴാണ്‌, ആന്‍ഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഫോര്‍സ്‌റ്റര്‍ 1997-ല്‍ അത്തരമൊരു നിഗമനത്തിലെത്തിയത്‌. അദ്ദേഹത്തിന്റെ നിഗമനത്തെ ജിനോഗ്രാഫിക്‌ പ്രോജക്ട്‌ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്‌.
(അവലംബം: നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റി)

Thursday 14 May 2015

'''''എന്താണ് വൃക്കരോഗം ?? !! സന്താന പരമ്പര വാഴാത്ത വീടുകള്‍ !!

വൃക്കരോഗം എന്നാൽ ദുർജീവിതം കൊണ്ടോ അറിവില്ലായ്മ കാരണമോ ശരീരത്തിൽ അഴുക്കുകൾ ഉണ്ടാകുന്ന ക്രിയാറ്റിൻ/ യൂറിക്ആസിഡ്/ എന്നിവ വർദ്ധിക്കുന്നു ഇതിനെ പുറത്ത് കളയേണ്ട ജോലി ആണ് വൃക്ക ചെയ്യുന്നത്.. അഴുക്ക് കൂടുതലായാൽ അമിത ഭാരം സഹിക്കാതെ വൃക്കയും പണിമുടക്കും. തൻനിമിത്തം രെക്ത ശുദ്ധികരണം നടക്കില്ല കടുത്ത ഷീണവും ശ്വോസതടസ്സവും ഉണ്ടാകുന്നു മുഖത്തും കാലുകളിലും നീര് വന്നു വീർക്കും നടക്കാൻ പോലു മാവാതെ രോഗി കിടപ്പിലാകും.

 രോഗി സമ്പത്ത് ഉള്ളവനെങ്കിൽ ഡോക്ടറെ കാണും ആശുപത്രിയിൽ പോയാൽ പെട്ടന്ന് മരിക്കും അവർ കുറെ കെമിക്കലുകൾ കൂടി തീറ്റിക്കുന്നു മരുന്നെന്നും പറഞ്ഞു കൊടുക്കുന്ന പാരസെറ്റമോൾ അടക്കമുള്ള വിഷങ്ങൾ കൊണ്ട് രെക്തത്തിൽ വീണ്ടും അഴുക്കുകൾ മാരകമാകും വിധംപെരുകുന്നു. കെമിക്കലുകൾ കുത്തി വെച്ചും ഗുളികകൾ തീറ്റിച്ചും ഡോക്ട്ടർ രോഗിയെ കൊന്നു തരുന്നു.

ഈ കൊലപാതകത്തിന് നമ്മുടെ നാട്ടിൽ കേസില്ലതാനും.

അഴുക്കു പുറം തള്ളേണ്ടതിനുള്ള വഴിയാണ് വേണ്ടത് അതിന് മാരക വിഷമായ english മരുന്ന് കൊടുക്കരുത് അത് തിന്നാൽ വൃക്ക മാറ്റിവെക്കണം ..അതാണിന്ന് നടക്കുന്നതും.

പക്ഷെ ഇവിടെ ഈ മത്സ്യ തൊഴിലാളിക്ക് എന്ത് സംഭവിച്ചു എന്ന് നോക്കാം വീട്ടുകാർ അയാളുടെ രെക്തം പരിശോദിപ്പിച്ചു അല്പ്പം അഴുക്കില്ലപോലും (കിഡ്നി പുത്തൻ ആണെന്ന്) ശുദ്ധ രെക്തം തന്നെ ഡോക്ട്ടർ ചോദിച്ചു എവിടെയാണ് ചികിത്സിച്ചത് ??
ഞാനും ചോദിക്കുന്നു??????
ആരാണ്ചികിത്സിച്ചത് ??
ആരാണ് ഡോക്ട്ടർ ?
എവിടെയാണ് ചികിത്സിച്ചത് ??
എന്തായിരുന്നു മരുന്ന് ??.
  പാവം ആപ്പോത്തിക്കാരികള്‍ അവര്‍ക്ക് അഥര്‍വ്വo അറിയില്ലല്ലോ??


CRR വർമ്മ കിഡ്നി വീക്കായ ഒരു രോഗിയോട് ഒരിക്കൽ പറഞ്ഞു താങ്ങൾക്ക്‌ നാട്ടു സൂക്കേട്‌ വരാൻ (വസൂരി ഇനം ) പ്രാർത്ഥിക്കൂ ''എന്ന് പറഞ്ഞത്രേ ' ഭാഗ്യo രോഗിയും ബന്ധുക്കളും വർമ്മയെ തല്ലിയില്ല എന്നും കേട്ടു.

ഞാനും ഉറക്കെ പറയുന്നു ഇഷൊര ... കിഡ്നി രോഗികള്ക്ക് ചിക്കൻ പോക്സ് വരുത്തണേ'''..

ഒരു മനുഷ്യന്റെ രെക്ത ശുദ്ധികരണത്തിന് രണ്ട് വൃക്ക വേണ്ട ഒരെണ്ണം തന്നെ ധാരാളം ആണ്. നല്ല ശീലങ്ങൾ ജീവിതത്തിൽ പകർത്തിയാൽ ഒന്നിന്റെ പകുതി മതി.

600 വർഷം ഒരാളുടെ ഹൃദയം പ്രവർത്തിക്കും. അറുപതിൽ അത് പൊട്ടി പോകുന്നത് ജീവിതo ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണ്.

നമ്മൾ അല്പ്പം മാത്രം ശ്രദ്ധിച്ചാൽ ജീവിതം മധുരം തന്നെ ആണ്.

ഇന്ന് വൃക്കകൾ കേടുവന്നാൽ ആന്റിബയോട്ടിക്കുകൾ തന്നെ ആണ് രോഗിക്ക് കൊടുക്കുന്നത്. അണുക്കൾ ചാകാൻ വേണ്ടി ആണത്രേ ഇവ തീറ്റിക്കുന്നത്'

വൃക്ക രോഗവും ഹാർട്ട്‌ അറ്റാക്കും ഉണ്ടാക്കിയത് അണുക്കൾ ആണോ?? ഇനി റോഡപകടവും അണുക്കൾ ആണ് ഉണ്ടാക്കുന്നതെന്നു പറയുമോ ആവോ''
'
എല്ലാ അലോപ്പതി മരുന്നുകളും വിഷം തന്നെയാണ് ശരീരത്തിൽ അടിഞ്ഞു കൂടുന്ന വിഷങ്ങൾ പുറത്തു കളയുക എന്നതാണല്ലോ വൃക്കയുടെ കർമ്മം ആ സമയം വിഷം കഴിച്ചാൽ എന്താകും സ്ഥിതി''' ഇടിവെട്ടു ഏറ്റവനെ പാമ്പ് കടിച്ചു എന്ന് പറയുന്നതാകും നല്ലത്''.

കിഡ്നി രോഗികൾ ഇങ്ങിനെ ഗുളികകൾ തിന്നാൽ ഹാർട്ട് അറ്റാക്ക് സംഭവിക്കാം അങ്ങിനെയും നിരവധി റിപ്പോർട്ടുകൾ ഉണ്ട്.

 നമുക്ക് വിപണിയിൽ ലഭിക്കുന്ന പലതരം badyfood ഉണ്ട് കുട്ടികൾ വേഗം വളരാൻ (തല തെറിക്കാൻ) കൊടുക്കുന്ന ഹോർലി/ ബ്രോണ്‍വീ/ മാൾട്ടോ/ ബൂസ്/ മുതലായ കൊടുക്കുന്നു ഭാരതത്തിലെ എല്ലാ ടിണ്‍ ഫുഡ്ടുകളും വിഷം ചേർന്ന ഭക്ഷണം ആണ്.

 ഇവ കഴിച്ചാലും രോഗം വരും. അത് പോലെയാണ് കാപ്സൂളും ഗുളികകൾക്കും ഉള്ളത്. കൂടുതൽ മരുന്ന് കഴിച്ചാൽ രോഗിയുടെ അവസ്ഥ മോശമാകും. ഇന്നു കടകളിൽ കിട്ടുന്ന 75% ആയുർവേദ മരുന്നുകളും വിഷം തന്നെയാണ്. ആയുർവേദ മരുന്നുകൾ കഴിക്കുമ്പോൾ പഴങ്ങളും പച്ചക്കറികളും മാത്രമേ പാടുള്ളൂ എന്ന് നിഷ്കർഷിക്കുന്നു.

 അത് അതുകൊണ്ടാണ് രോഗി  മരിക്കാത്തതും. അല്ലാതെ ഇന്നത്തെ ആയുർ മെഡിക്കൽ ഷോപ്പിൽ നിന്നുകിട്ടുന്ന വൈദ്യo കൊണ്ടൊന്നുമല്ല .
12'''''''വൃക്ക രോഗിക്ക് കൊടുക്കുന്ന മരുന്നുകൾ വിഷമയമാണെങ്കിൽ വൃക്കകൾ വിഷമഹട്ടത്തിൽ എത്തും. അപ്പോൾ രോഗിയെ ഡെയാൽസിസിനു വിധേയമാക്കും അങ്ങിനെ ചെയ്‌താൽ പോലും രോഗി സമ്പന്നൻ ആണെങ്കിൽ മൂന്ന് വർഷത്തോളം മരിച്ചു ജീവിക്കും.

 പിന്നെ നരകിച്ചു മരിക്കും. ചികിത്സിച്ചു കൊന്നു എന്ന് ആരും പറയില്ല.

 ഈ ചികിത്സ കൊണ്ട് സഖാവ് ek പോലും രെക്ഷപെട്ടില്ല എന്നതും കേരളീയൻ ഓർക്കണം. ഇങ്ങിനെ രോഗി മരിക്കുന്ന വേളയിൽ ജഡം വീട്ടിൽ കൊണ്ട് പോകില്ല കാരണം വീടും വിറ്റിട്ടുണ്ടാകും.

 പിന്നെ ആശുപത്രിയിൽ നിന്നും നേരെ ശ്മശാനത്തിലേക്ക് എടുക്കാം.. അവിടെ കണ്ണ് നീർ കുത്തിയോലിച്ചു പുരയും പറമ്പും വിറ്റ അനാഥ രായ  നെഞ്ചിനകത്ത് തീക്കനൽ പേറി നില്ക്കുന്ന ഭാര്യയെയോ മക്കളെയോ കാണാം.

 ഇന്നു വരെ ഏതെങ്കിലും ഒരു ആരോഗ്യ മന്ത്രിയോ ആ വകുപ്പോ ഇതു മനസ്സിലാക്കിയോ എന്നറിയില്ല.

 ഇതെല്ലാം കണ്ടിട്ടാണോ എന്നറിയില്ല കക്കൂസിൽ മാത്രം രണ്ടു മണികൂർ ചിലവിടുന്ന ഇറച്ചി തീറ്റക്കാരും രാഷ്ട്രീയ കോലങ്ങളും പറയുന്നു നമ്മൾ പുരോഗെമിച്ചെന്നു.

നമ്മുടെ നാട് പുരോഗെമിച്ചുവോ??

ക്ളോറിൻ ചേർത്ത ജലം കുടിക്കാനും തൈറോട് ഉണ്ടാക്കുന്ന സ്പ്രി ഉപ്പ് കഴിക്കാനും പറയുന്ന ആരോഗ്യ വകുപ്പാണ് നമുക്കുള്ളത്.

13''''വൃക്ക മാറ്റി വെക്കുന്ന ആവസ്ഥയാണ് രണ്ടാമത് 50% വിജയം ആണ് എന്നാണു വെയ്പ്പ്. അതിന് സാമ്പത്തികം വേണം അതുണ്ടെങ്കിൽ പിന്നെ അനുയോജ്യമായാത് ലഭിക്കണം. കഷ്ട്ട കാലമാണെങ്കിൽ പണവും ഒത്തു വരും.  കിഡ്നി വീക്കാണ് എന്ന വാര്‍ത്ത കേട്ടാല്‍ നാട്ടുകാര്‍  പണം പിരിച്ചു കൊടുത്ത് രോഗമില്ലാത്തവനെ  രോഗിയാക്കും.

''പണത്തിനു പകരം വൃക്ക'' ഇപ്പോ വൃക്കയും കച്ചവടസാദനം ആയി എന്ന് കരുതി സമദാനിക്കുക അങ്ങിനെയെല്ലാം ഒത്തു വന്നുവെങ്കിൽ ശസ്ത്ര ക്രീയയിലൂടെ ശരീരത്തിൽ വെച്ച് പിടിപ്പിക്കുക എന്നതാണ്.
.
 മറ്റൊരാൾ പണത്തിനു പകരം തന്നതോ ദാനം തന്നതോ വെച്ചു പിടിപ്പിക്കണം
.
നമ്മുടെ ശരീരം ഭക്ഷണമായത് മാത്രമേ സീകരിക്കൂ. അത് മരുന്ന് ആയാൽ പോലും അന്നം തന്നെയാകണം. അന്നം ഔവ്ഷ്ധമായിരിക്കണം എന്ന് പറയുന്നതിന് കാരണം പലതാണ്.

പുറമേ നിന്നുള്ളവ ശരീരം സീകരിക്കില്ല . പല്ലിന്റെ ഇടയിൽ കയറുന്നതിനെ പോലും നാവ് പുറത്തുകളയാൻ ശ്രമിക്കും ഈ ചെറിയ കാര്യo പോലും നമുക്ക് സഹിക്കില്ല ഭക്ഷണ ശേഷം അത് കുത്തിയെടുത്ത് കളയുന്ന വരെ ആസ്വസ്ഥത ആണ്.

പിന്നെ എങ്ങിനെ മറ്റുള്ള ഒരാളുടെ അവയവം നാം സീകരിക്കും? മനുഷ്യന്‌ ബോധം ഉള്ളപ്പോൾ അല്ല ഇതു ചെയ്യുന്നത് ബോധം കെടുത്തി നീണ്ട സമയം എടുത്താണ് അവയവ മാറ്റിവെക്കൽ ക്രീയ നടത്തുന്നത്.

ശരീരത്തിന്റെയോ മനസ്സിന്റെയോ സമ്മതമില്ലാതെ രോഗിയിൽ സമ്മർദ്ദംചെലുത്തി കടത്തിവെക്കുന്ന ഈ ക്രീയ ശരീരം ഇഷ്ട്ടപെടുന്നില്ല അവയൊക്കെ ശരീരം പുറംതള്ളാൻ നോക്കും നിങ്ങള്ക്ക് ഇഷ്ട്ടമില്ലാത്തവരെയും വൃത്തിയില്ലാത്തവരെയും നിങ്ങൾ അകറ്റി നിർത്തും .

ഒരു ശുദ്ധ സസ്യഹാരി തീർത്തും മാംസം കഴിക്കുന്നവനെ ഇഷ്ട്ടപ്പെടുന്നില്ല. പിന്നെ നിങ്ങൾക്ക് അവന്റെ അവയവം ഇഷ്ട്ടപ്പെടുമോ.?

വൃക്ക മാറ്റി വെക്കുന്നതിനോടൊപ്പം തന്നെ അവ പുറം തള്ളാതിരിക്കാൻ cyclosporin/ orthomeudon OKT.3/ എന്ന മരുന്നുകൾ ശരീരത്തിൽ കുത്തി വെക്കും. അതോടെ തലച്ചോറിന്റെ കഴിവ് നശിക്കും പിന്നെ ശരീരം ഇവയൊന്നും പുറം തള്ളില്ല.

 പല്ലിന്റെ ഇട പോലും കുത്താൻ തോന്നില്ല. കുറെ നാൾ ഈ മരുന്നുകൾ രോഗി കഴിക്കുകയും വേണം ..ഈ മരുന്നുകൾ ത്വക്കിൽ കാൻസർ ഉണ്ടാക്കുന്നവയാണ് വൃക്ക മാറ്റി വെച്ചവർക്ക് പിന്നീട് സ്കിൻ കാൻസർ വന്നിട്ടുമുണ്ട്.

14'''''ഒരിക്കൽ വൃക്ക മാറ്റി വെച്ച സ്ത്രിക്ക് മദ്യo കഴിക്കണമെന്നും കോഴിയിറച്ചി തിന്നണമെന്നും മോഹം ഉണ്ടായി ശുദ്ധ വെജിറ്റെറിയൻ ആയ ഈ സ്ത്രിക്കു മാംസത്തോട് ഇത്ര താല്പ്പര്യo വരാൻ കാരണമൊർത്തു ബന്ധുക്കളും അത്ഭുതപ്പെട്ടു.

ഇടക്കിടക്ക് ''ടോണി'' എന്ന ചെറുപ്പക്കാരൻ തന്നെ തേടി വരുന്നുണ്ടെന്നും പറഞ്ഞു പിറു പിറുക്കാൻ തുടങ്ങും ഇവരുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം ബന്ധുക്കളെ മാറ്റി ചിന്തിപ്പിച്ചു വളരെ അറിവും വിദ്യയും ഉള്ള ഒരാൾ എനതായിരിക്കും ഇങ്ങിനെയൊക്കെ പെരുമാറുന്നത് എന്നത് വീട്ടുകാരെ ആശയക്കുഴപ്പത്തിൽ ആക്കി.

അവരെ ഒരു ഇന്ത്യൻ മനസ്ശാസ്ത്ര ചികില്സ്സകനെ കാണിച്ചു, ((വൈദിക്) എന്നിട്ട് മുൻപ് നടന്ന എല്ലാ കാര്യങ്ങളും വിശദീകരിച്ചു.

മാറ്റി വെച്ച വൃക്ക ആരുടെ എന്ന വൈദ്യന്റെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല അത് ബന്ധുക്കൾക്കും അറിവില്ലായിരുന്നു.

പണം കൊടുത്ത് അവയവ ബാങ്കിൽ നിന്നും കിട്ടിയ ആ വൃക്കയുടെ ഉടമയെ തേടി ബന്ധുക്കളും അന്വഷണം തുടങ്ങി ആശുപത്രി അധികൃതർ കൊടുത്ത മേൽവിലാസം ഒടുവിൽ ധാധാവിനെ കണ്ടെത്തി.

അയാളുടെ പേർ ''ടോണി'' എന്നാണെന്നും ബാറിൽ നിന്ന് മദ്യവും കോഴിക്കറിയും കഴിച്ചു വരുമ്പോൾ വാഹന അപകടത്തിൽ മരിച്ചതാണെന്നും അറിയാൻ കഴിഞ്ഞു.

;;;;;;;;;;;;നിങ്ങളുടെ കോശങ്ങൾ ആണ് നിങ്ങൾ;;;;;;;;;;;അതിൽ മറ്റൊരാൾ കയറിയാൽ ആ വെക്തിയിൽ ഉള്ളത് നിങ്ങൾക്കും ലഭിക്കും

16'''' ഈ ഗ്രൂപ്പിലെ എല്ലാവരും ഒരു ദിനം ലോക നന്മക്കു വേണ്ടി പ്രാർത്ഥിച്ചാൽ പോലും നിരവധി മനസ്സുകളിൽ ആ സന്ദേശം എത്തും.

 ബ്രഹുദാര്യണ്യഉപനിഷിത്തു ഇതു വെക്തമാക്കുന്നു ആല്മാവിന്റെ വിഷയത്തെ കുറിച്ച് നജികെതസ്സും കാലനും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടത്തുന്ന കഠോപനിഷിത് നിങ്ങളെ മാറ്റി ചിന്തിപ്പിക്കും..

 ഇത് ഒരു മതത്തിന്റെ വിഷയം ആയതു കൊണ്ട് കൂടുതൽ എഴുതുന്നില്ല.

 നമ്മുടെ നല്ല ചിന്തകൾ നമ്മുടെ കൂടെ ഉള്ളവനെ മാറ്റുന്നു. ചിന്ത മോശമാണെങ്കിൽ മറ്റുള്ളവരും മോശം ചിന്തിക്കും . അത് പോലെ നമ്മുടെ ചിന്തകളുടെ ഒരു ഭാഗം ആണ് നമ്മുടെ അവയവങ്ങളും അത് നല്ല മനസോടെ കൊടുക്കുക വാങ്ങുക ;;;ജീവൻ കൊടുക്കുന്ന നിങ്ങളും ഒരു സൃഷ്ട്ടാവ് തന്നെ ആണ്;;;;
( പ്രശ്നങ്ങൾ കൊണ്ട് എന്നെ സമീപിക്കുന്നവരോട് ഇതൊക്കെ ഞാനും ചോദിക്കാറുണ്ട് ഒരാളുടെ ആല്മാവു അഞ്ചു ദിവസം അയാളുടെ വീട്ടിൽ ഉണ്ടാകും അഞ്ചാമത്തെ അയനം (സന്ജെയനം) നടത്തി ആല്മാവിനെ യാത്രയാക്കുന്ന കർമ്മം ഇതിനു വേണ്ടിയാണ്)

നൂറു ശതമാനം മനസ്സോടെ വേണം അവയവം ദാനം കൊടുക്കേണ്ടത് അറിവില്ലാത്തത് സീകരിക്കരുത് (((( ഇനി വൃക്ക കേടായാൽ അത് മാറ്റി വെക്കാതെ ഉള്ള പരിഹാരം പറയാം ഇതിന് വെയിൽ കൊള്ളുക എന്നതാണ് ഉത്തമ വിധി സൂര്യ ഉപാസന എന്ന ചികില്സ്സ പറയാം))))

17'''''കോശങ്ങൾ നിർമ്മിക്കപെട്ടിരിക്കുന്നത് ജീവനില്ലാത്ത രാസപദാർത്ഥം കൊണ്ടല്ല ;;പ്രകൃതി നമ്മുടെ ശരീരo നിർമിച്ചിരിക്കുന്നത്‌ ജീവവസ്തുക്കളെ കൊണ്ടാണ് ശരീരത്തിന് കേടുകൾ സംഭവിച്ചാൽ ജീവനുള്ളവയെ കൊണ്ട് തന്നെ പരിഹരിക്കണം കെമിക്കൽ കൊണ്ടതിനെ ശിശ്രുഷിച്ചാൽ മരണം തന്നെ കഥ;; രോഗം മാറാൻ പ്രകൃതിയിലേക്ക് തന്നെ മടങ്ങണം.

ചത്ത വസ്തുവിൽ നിന്നും ജീവൻ വരുമോ ? ഇല്ല ...ജീവൻ തുടിക്കുന്നവയിൽ നിന്നും ജീവനം ഉണ്ടാകുന്നു .പാകം ചെയ്ത ഭക്ഷണം മൂന്ന് മണിക്കൂറിന് ശേഷം കഴിക്കരുതെന്ന് ആയുർവേദം പറയുന്നു മൂന്നു മണിക്കൂറിനു ശേഷം അവയും മരിച്ചതിന് തുല്യo അങ്ങിനെയെങ്കിൽ എപ്പഴോ നിർമ്മിച്ച മരുന്നുകളും .

ചത്തതിന് സമമാണ്. ഇങ്ങിനെ ഉണ്ടാക്കുന്ന മരുന്നിലും നശിക്കാതിരിക്കാനും കാലങ്ങളോളം കേടുവരതിരിക്കാനും വിഷം ചേർക്കുന്നു. ആ മരുന്നുകൾ കാൻസർ ചികിത്സക്ക് ഫലിക്കുമോ??

ആയുർ വേദമരുന്നുകൾ ഉണക്കി സൂഷിക്കാം അതിന് നിരവധി മാർഗ്ഗങ്ങൾ ഉണ്ട് വിത്തുകൾക്ക് ഒന്നും സംഭവിക്കില്ല കായ്കൾക്ക് പെട്ടന്ന് കടുവരില്ല ..

കാഞ്ഞിരത്തിന്റെ എണ്ണയിൽ സൂക്ഷിക്കാം കരിങ്ങോട്ട ഇലയിൽ / പാളയിൽ പൊതിഞ്ഞു / മാമ്പഴച്ചാറുകൾ പാളയിൽ തേച്ചു വെയിലിൽ ഉണക്കി പാളയിൽ തന്നെ രുചി പോലും പോകാതെ സൂക്ഷിക്കാം / മഞ്ഞൾ കൂട്ടത്തിൽ.

 സൂക്ഷിക്കുന്ന മരുന്നുകളും / കുരുമുളകിന്റെ കൂടെയും ആകാം
ഇനി ചില വിത്തുകളും പൊടികളും എണ്ണയും നെയ്യുമൊക്കെ പഴകിയാലും ഗുണം കൂടുന്നു അലോപ്പതിയിൽ മാത്രം കാണുന്ന expire date ഇന്ന് ആയുർവേദത്തിലും കടന്നു കൂടിയിട്ടുണ്ട് ആയുർവേദം കച്ചവടമാക്കിയപ്പോൾ ഉണ്ടായ ഗെതികേട്.
.
18''''ഇന്ന് ലോകത്ത് expire date ഇല്ലാത്ത ഒന്നാണ് സൂര്യദേവൻ'' അഥർവ്വം വൈദ്യനാഥൻ എന്നാണു സൂര്യനെ വിളിക്കുന്നത്‌ എല്ലാ വൈദ്യന്റെയും നാഥനാണ് സൂര്യൻ..

. ലോകത്തിന്റെ ''കണ്ണ്'' തന്നെയാണ് ഭാർഗ്ഗവൻ.. സൂര്യൻ മറഞ്ഞാൽ നമ്മളിൽ ഊര്ജ്ജം കുറയുന്നു പിന്നെ ലോകം തന്നെ ഉറക്കം തുടങ്ങും..

ഓരോ പുലരിയും നമ്മിൽ ആനന്ദമുളവാക്കുന്നു ഓരോ പുലരിയും നമ്മുടെ കോശങ്ങളിൽ ജീവൻ നിറച്ചാണ് ഉദിക്കുന്നത് മഞ്ഞിന്റെ മറനീക്കി അഗ്നിയുടെ പ്രഭ പുതുക്കി മനുഷ്യരിൽ ഉണരുവാനുള്ള ഊർജ്ജവും ദാനം ചെയ്താണ് ഓരോദിനവും കടന്നുപോകുന്നത്.

 ഉന്മേഷം ചൊരിഞ്ഞു നമുക്ക് വേണ്ടി വീണ്ടും പുനർജെനിക്കുന്ന സർവ്വ രെക്ഷകനാണ് സൂര്യ ദേവൻ.

ആസ്മ രോഗികൾക്ക് രാത്രിയാണ് രോഗമൂർച്ച പിടികൂടുന്നത് അതുകൊണ്ട് പകൽ സൂര്യ രെശ്മികൾ രോഗത്തെ തടുക്കുന്നു എന്ന് മനസ്സിലാക്കുക..

 തുളസിയില ഭക്ഷിച്ച്‌ വെയിൽ നിരന്തരം കൊണ്ടാൽ അസ്മ പമ്പ കടക്കും ( പൊടിയിൽ ജീവിക്കാനുള്ള ശ്വസകോശവും സൂര്യ രേശ്മി എല്ക്കാത്ത ശരീരവുമുള്ള കുഴിയാനക്ക് അസ്മ വരിന്നില്ല ആസ്മ രോഗികൾ ഇവയെ ജീവനോടെ വിഴുങ്ങുക) മനുഷ്യനു ജീവിക്കാൻ സൂര്യകിരണം നിര്ബന്ധമായും കിട്ടണം കാരണം പകൽ ഗുഹയിൽ കഴിച്ചു കൂട്ടി രാത്രി കാലങ്ങളിൽ ഇര തേടുന്ന മാംസഭുക്കല്ല നമ്മൾ..

അഗ്നിയിൽ ഉണ്ടായവരാണ് നമ്മൾ.. വെയിൽ കിട്ടാതെ ഒളിച്ചു താമസിച്ച തോപ്പിൽഭാസിക്ക് (ഒളിവിലെ ഓർമ്മകൾ ) ചർമ്മം വിളറി വെളുക്കുകയും ശവത്തിൽ മാത്രം കാണുന്ന പുഴുക്കൾ ശരീരത്തെ അരിക്കാൻ തുടങ്ങിയെന്ന്‌ അദ്ദേഹത്തിന്റെ അത്മ കഥയിൽ പറയുന്നു അവസാനം വെയിൽ മാത്രം കൊണ്ട് രോഗം മാറ്റിയെന്നും പറയുന്നുണ്ട്..

ഇരുട്ടറക്കുള്ളിൽ തള്ളിവിടുന്ന കുറ്റവാളികൾക്ക് അന്ധത വരുന്നതായി അറബിനാട്ടിൽ നിന്നും റിപ്പോർട്ടുകൾ ഉണ്ട്.

മാലിന്യ കൂമ്പാരത്തിൽ നിന്നും രാത്രിയാണ് കടുത്ത ദുർഗെന്ധം ഉണ്ടാകുന്നത് പകൽ സൂര്യന്റെ ചൂട് ഗെന്ധങ്ങളെ അകറ്റുന്നു എന്നും മനസിലാക്കുക.

നമ്മുടെ ശരീരത്തിൽ തട്ടുന്ന വെയിൽ നമ്മളിൽ വിയർപ്പ് ഉണ്ടാക്കുന്നു അത് വഴി നമ്മളിൽ ഉണ്ടാകുന്ന മാലിന്യo അൽപ്പാൽപ്പമായി പുറത്തു പോകുന്നു
വെയിൽ എല്ക്കുമ്പോൾ വിയര്പ്പ് ഗ്രെന്ധികൾ വികസിക്കുന്നു അത് ഒരു കർമ്മമായി എടുത്താൽ കൂടുതൽ അഴുക്കുകൾ വിയപ്പിലൂടെ പുറത്ത് പോകും പിന്നീട് ഭക്ഷണത്തിലൂടെ അഴുക്കുകൾ അകത്തു വരാതെ നോക്കിയാൽ കാര്യo എളുപ്പമാകും.

മാംസാഹാരം കൂടുതൽ കഴിച്ച് രോ ഗിയായ ഒരാളോട് പച്ചക്കറികൾ പച്ചക്ക് തിന്നാൻ പറഞ്ഞു അയാൾ ശുദ്ധ വെജ്ജ് ആകാൻ തുടങ്ങി കുറെ ദിവസം കഴിഞ്ഞു അയാൾക്ക് ശക്തമായ കൃമി ശല്യമുണ്ടായി ജന മദ്ധ്യത്തിൽ വെച്ച് ഗുദം മാന്തുന്ന അവസ്ഥ അയാളുടെ മാന്യതക്ക് കോട്ടം തട്ടുന്നു എന്നും അറിയിച്ചു.

മാംസാഹാരികൾ പച്ചക്കറി കഴിച്ചാൽ കൃമിശല്യമുണ്ടാകുമെന്നു പണ്ഡിതൻ ആണെന്ന് സോയം വീമ്പിളക്കുന്ന . സക്കീർനായിക്കും അത് പോലെ ചിന്തകരും പറയുന്നു??

അത് വാസ്തവം തന്നെയാണ്'''

മാംസാഹാരിയുടെ ശരീരത്തിൽ ക്രിമികൾക്ക് വിലസി നടക്കാം പന്നിയുടെ മലത്തിൽ ക്രിമികളുടെ എണ്ണം കൂടുതൽ ആണ് ഇതുകൊണ്ടാണ് പന്നി സാദാ സമയവും അതിന്റെ കുറുവാൽ ഗുദത്തിൽ ആട്ടികൊണ്ടിരിക്കുന്നത്.
 ശുദ്ധ ആഹാരം കൊടുത്താൽ പന്നികൾ വാൽ ആട്ടില്ല പക്ഷേ പന്നിയുടെ മാംസം ഒരിക്കലും ഭക്ഷിക്കരുത് .അത് മഹാനായ പ്രവാചകൻ പോലും നിക്ഷേധിച്ച മാംസം ആണ്.

നല്ല ഭക്ഷണം കൃമികളെ വയറ്റിൽ നിന്നും പുറം തള്ളും എന്നിരുന്നാലും കുറച്ചു നാൾ അത് മലദൊരത്തിൽ ജീവിക്കും അതാണ്‌ കൃമികടി എന്ന രോഗം..

കാബേജും കപ്പങ്ങയും ഒരുമിച്ചു കഴിച്ചാൽ പെട്ടന്ന് മാറും
തുമ്പക്കുടം ചതച്ചു വെള്ളം കുടിച്ചാൽ കൃമി ഉണ്ടാകില്ല

സൂര്യ ഉപാസനയിൽ പച്ചക്കറികളും പഴങ്ങളും ആണ് ഭക്ഷണം.. അതി രാവിലെ ഏഴ് കൂവളയിലയും ഒരു പിടി തുളസിയും ഭഷിപ്പാൻ കൊടുക്കും വസ്ത്രങ്ങൾ കുറച്ചുകൊണ്ട് രാവിലെ ഒൻപതു മണി വരെ വെയിൽ കൊള്ളുന്നു ഇതിൽ ഒരു മണിക്കൂർ അറിവും ബുദ്ധിയും ഉണ്ടാകുന്ന വിനോദങ്ങളിൽ ഏർപ്പെടും.

ഷീണമകറ്റാനും ദാഹത്തിനും ചെറുനാരങ്ങ നീരും തേനും ചേർത്തു ജലം കൊടുക്കും.

പിന്നീട് ഓരോ നക്ഷത്രക്കാരുടെയും (നാൾവൃക്ഷം) മരം നോക്കി അതാത് മരത്തണലിൽ ഇരുത്തി വായന ശീലം വളർത്തുന്നു.
 അതുപോലെ യോഗമുറകൾ / കൃഷിപ്പണികൾ / അതാത് തലപ്പര്യo പോലെ പലതുമാകാം
ഇതു നിരന്തരം ആവർത്തിച്ചാൽ വിഷങ്ങൾ വിയർപ്പിലൂടെ പുറംതള്ളും സൂര്യോദയത്തിനു ശേഷവും അസ്തമയത്തിനു തൊട്ടുമുമ്പും ഉള്ള ഒരുമണിക്കൂറോളം നേരത്ത് സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തുകയില്ല. ഈ സമയങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത് നല്ലതാണ്.ബാക്കി എഴുതാം

WILD WATER LEMON (poodappazham)

<WILD WATER LEMON> (poodappazham)


(poochappazham)
(kurukkan pazham)
(mookkala pazham)
(passiflora foetida)
...good for
Nervous disorders,
pain, Dipression,
Anxiety and Sleeping
disorders!

Tuesday 12 May 2015

വണ്ണം വെക്കാന്‍

ആവശ്യമുള്ളവര്‍ ഇത് പകര്‍ത്തി വെക്കുക ദിവസവും വന്നു വണ്ണം വെക്കാന്‍ മരുന്ന് ചോദിക്കണ്ട . വണ്ണം വെക്കണം താടി വളരണം മുടി വളരണം എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു മടുത്തു .അങ്ങനെ ഉള്ള ചോദ്യങ്ങള്‍ അപ്രൂവ് ചെയ്യില്ല .
1. അത്തിപ്പഴം - 5 എണ്ണം (ഉണങ്ങിയത്‌ ആകാം )
ആട്ടിന്‍ പാല്‍ - 200 മില്ലി
അത്തി പഴം ചവച്ചു തിന്നു പുറമേ പാല്‍ കുടിക്കുക. വണ്ണം വെക്കും .ഒരാഴ്ച കഴിച്ചിട്ട് വണ്ണം വെച്ചില്ല എന്ന് പറഞ്ഞു വരണ്ട .
2 പരുത്തി കുരു - 50 ഗ്രാം
തേങ്ങാപാല്‍ - അര മുറി തേങ്ങയുടെ ഒന്നാം പാല്‍
പനം ചക്കര - ആവശ്യത്തിനു
പരുത്തി കുരു കുതിര്‍ത്തു അരച്ച് അതിലെ പാല്‍ പിഴിഞ്ഞെടുക്കണം . അതോടൊപ്പം തേങ്ങാ പാല്‍ ചേര്‍ത്തു തിളപ്പിച്ച്‌ പനം ചക്കര ചേര്‍ത്തു ദിവസവും കുടിക്കണം .
3 ചെറിയ കടല 5 എണ്ണം മുളപ്പിച്ചു രാവിലെ രാവിലെ ചവച്ചു തിന്നുക .എണ്ണം കൂടരുത് . കഴിച്ചിട്ട് വെറുതെ ഇരിക്കരുത് നല്ല വണ്ണം വിയര്‍ക്കെ ജോലി ചെയ്യണം .ഇല്ലെങ്കില്‍ ദഹിക്കില്ല . എണ്ണം കൂടിയാല്‍ വയര്‍ ഇളക്കം ഉണ്ടാകും എന്ന് അറിയുക

സാക്ഷാല്‍ ബ്രെഹ്മി- അനില്‍ വൈദിക്

ആയുര്‍ വേദത്തിന്റെ ഉറവിടവും അറിവിന്റെ ഈറ്റില്ലവുമായ അഥര്‍വ്വവേദത്തിനു ജനിച്ച ശിശുവാണ് ഇന്നു കാണുന്ന ആയുര്‍ വേദം .
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്‌
അഥര്‍വ്വവേദത്തോളം വരില്ല ആയുര്‍വ്വേദം.
നമ്മുടെ നാട്ടിലെ ഒരു കയ്പ്പുള്ള ഒരു ചെടിയെ ചിലര്‍ കാലങ്ങളായി ബ്രഹ്മി എന്ന് വിളിച്ചു വരുന്നു. കൊഴുപ്പയുടെ രൂപത്തില്‍ വളരുന്ന ഈ ചെടിക്ക് ബുദ്ധിയെ ഉണര്‍ത്താനുള്ള കഴിവില്ല . ഉണ്ടെന്നു ശാസ്ത്രീയ മായി തെളിയിക്കാന്‍ ലോകത്തുള്ള എല്ലാവരെയും ഷെണിക്കുന്നു.
ഈ കയ്പ്പുള്ള ചെടിക്ക് തലച്ചോറിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കാന്‍ കഴിവുണ്ട് എന്ന് പ്രചരിപ്പിച്ചു ചില കമ്പനികള്‍ ഈ ചെടി കൊണ്ട് ബുദ്ധി വര്‍ദ്ധിപ്പിക്കുന്ന ലേഹ്യങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നു.
വയറിളകും എന്നല്ലാതെ മറ്റു ഗുണമുണ്ടാകില്ല കാരണം വയറിളക്കാന്‍ ഇതു നല്ലതാണ് ശിശുക്കള്‍ക്ക് വയറിളകാന്‍ ചിലര്‍ ഇതുപയോഗിക്കുന്നു.
അതിലും നല്ലത് കുടങ്ങല്‍ / മുത്തിള്‍ / കുടവന്‍ / എന്നൊക്കെ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്ന തറയില്‍ പറ്റി വളര്‍ന്നു പരക്കുന്ന കുടങ്ങല്‍ എന്ന ഔവ്ഷധം കൊടുക്കുക.കാരണം ഇതാണ് അഥര്‍വ്വ വേദം വരച്ചു കാട്ടുന്ന സാക്ഷാല്‍ ബ്രെഹ്മി .
മറ്റൊന്ന് കൂടി പറയുന്നു കേരളത്തില്‍ ബ്രഹ്മി എന്ന ഔവ്ഷധ മെന്ന് പറയുന്നത് ഒരു തരം കൊഴുപ്പ പോലുള്ള ചെടിയെ ആണ് ബ്രഹ്മി ഇതല്ല ഇതു കയ്പ്പകൊഴുപ്പയാണ്.ആട് പോലും തിന്നാത്ത ഒന്നാണിത്
അസ്സല്‍ ബ്രെഹ്മി കുടവന്‍ എന്നും കുടങ്ങള്‍ എന്നും മുത്തിള്‍ എന്നും വിളിക്കുന്ന ഔവ്ഷധമാണ് എന്ന് തിരിച്ചറിയുകെ .
ഈ ഇലയില്‍ മസ്ഥിഴ്ക്കതിന്റെ രണ്ടു ഭാഗങ്ങള്‍ ഇശോരന്‍ പകുത്തു വെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും ഇതില്‍ തലച്ചോറിന്റെ ചുളിവുകള്‍ കാണുന്നു .മറ്റൊന്ന് ഇതിന്റെ തണ്ട് സ്പൈനല്‍ കോഡിന് സമമായി തലച്ചോറിലേക്ക് പോകുന്നതായി അഥര്‍വ്വo വിവരിക്കുന്നു .
പൂയം നാളില്‍ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഇതു പറിച്ചു രോഗിക്ക് കൊടുത്തു .ഇതു അവരില്‍ ആലമ വിശ്വസം കൂട്ടി .
ബ്രെഹ്മി എന്ന് കരുതി കയ്പ്പ കൊഴുപ്പ കൊടുത്തു ഗുണം കണ്ടില്ല '. പക്ഷേ നല്ല രീതിയില്‍ വയറിളകി എന്നതും അറിയിക്കുന്നു.
ഓരോ ചെടിയുടെയും ഗുണം ആ ചെടിയില്‍ എഴുതി വെച്ചിട്ടുണ്ട് . ബെഹ്മി എന്താണ് എന്ന് കേരളത്തിലെ ഏതു വൈദ്യനോട് ചോദിച്ചാലും കയ്പ്പകൊഴുപ്പ യാണ് കാണിച്ചു തരുന്നത് . ബുദ്ധി വര്‍ദ്ധിക്കുന്ന ഔവ്ഷ്ധമാണ് ബ്രെഹ്മി . പക്ഷേ ആ ചെടിക്ക് കയ്പ്പില്ലെന്നു ആചാര്യവചനം .
നമ്മള്‍ മനസ്സിലാക്കിയ ബ്രെഹ്മി എന്ന കൊഴുപ്പ പോലെ കാണുന്ന ചെടിയില്‍ നല്ല കയ്പ്പാണ് .
നമ്മുടെ നാട്ടില്‍ മുത്തിള്‍ എന്ന് വിളിക്കുന്ന ഈ ചെടിയിയുടെ ഇലയ്ക്ക് തലച്ചോറിന്റെ രൂപം ഉണ്ട് അതില്‍ മസ്ഥിഴ്ക്ക ഞരമ്പുകള്‍ വരെ കാണാം ഇതാണ് സാക്ഷാല്‍ ബ്രെഹ്മി.
ആശ്വഗെന്ധം എന്ന ചെടിയില്‍ കുതിരയുടെ മണം ഉണ്ട്
.
മുരിങ്ങാ കായില്‍ നട്ടെല്ലിന്റെ ഹടന കാണുന്നു
കൊവയ്ക്കയില്‍ പാല്‍ മണക്കുന്നു
നിലപ്പന എന്ന മുസ്സ്ലിയില്‍ ബീജം മണക്കുന്നു.
ഇലമുളച്ചിയില്‍ അറക്കവാളിന്റെ ഹടനയും വിഷത്തിന്റെ നീലയും കാണുന്നു .ഇതിന്റെ നീര് കുടിച്ച എല്ലാ കിഡ്നി സ്റ്റോണ്‍ കാരുടെയും കല്ലുകള്‍ പത്തു നാള്‍ കൊണ്ട് പൊടിഞ്ഞു പോയി .
ഭക്ഷണ മല്ലാത്ത വിഷക്കായകള്‍ക്ക് ഇശ്വരന്‍ മാമ്പഴത്തിന്റെ മണം കൊടുക്കുന്നില്ല .
നാഗത്താളി അധികനാള്‍ മൂര്‍ഖനെ പോലെ തല ഉയര്‍ത്തി നില്‍ക്കില്ല അവയും പത്തി മടക്കി വള്ളികളായി ഇഴഞ്ഞു വീണ്ടും പാമ്പിനെ പോലെ പത്തി വിടര്‍ത്തി വീണ്ടും ഉയര്‍ന്നു നില്ക്കാന്‍ ശ്രേമിക്കുന്നു. അത് കൊണ്ട് ആ ചെടിക്ക് നാഗത്താളി എന്ന് പേര് കൊടുത്തു
അങ്ങിനെയാണ് പലതും ആയുര്‍ വേദം മരുന്നെന്ന് കണ്ടെത്തുന്നത്.
അതുകൊണ്ട് ബ്രെഹ്മി എന്താണ് എന്ന് തിരിച്ചറിയുക .
ഉസ്താദ് ഹംസ വൈദ്യനെ വിളിച്ചു ചോദിച്ചു സാര്‍ ബ്രെഹ്മ്മിയുടെ രൂപം ഒന്ന് പറഞ്ഞു തരിക അപ്പോള്‍ ഉസ്താദും തരിച്ച് ചോദിച്ചു; വൈദിക്;; താങ്കള്‍ കുടങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലേ .എന്നാണു തിരിച്ചു ചോദിച്ചത് .
ഈ വാക്കുകള്‍ നിങ്ങളുടെ നിരീഷണത്തിന് വിശ്വസ്യ യോഗ്യമായാല്‍ മാത്രം എടുത്താല്‍ മതി ബ്രെഹ്മ്മിയുടെ പടം കൂടി പോസ്റ്റു ചെയ്യുന്നു

ഔഷധ ഉപയോഗം

കുതിര വാലി = ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ .വനമേഖലകളിൽ, ഉയരമുള്ള മരങ്ങളിൽ ഇത്തിൾ കണ്ണി പോലെയുള്ള ഓഷധം.മറ്റു പല കാടുകളിലും കണ്ടെത്താൻ 'എനിക്കു കഴിഞ്ഞിട്ടില്ല. അതു കൊണ്ടാണ്. ഇങ്ങനെ പറഞ്ഞത്. ഉണ്ടെങ്കിൽ അറിയിക്കണേ... ഈ ഔഷധ ഉപയോഗം.: അരച്ച് തലയിൽ തേച്ചാൽ' ഒരു ദിവസം കൊണ്ടു തലയിലുള്ള പേൻമുഴുവനുo പോകും. എണ്ണയിൽ സമം നീര് ചേർത്ത് പാകപ്പെടുത്തി തലയിൽ തേച്ച് കുളിച്ചു ശീലിച്ചാൽ, മുടി നന്നായി വളരും', മുടി നരയ്ക്കില്ല. നരച്ച മുടി. പ്രായത്തിനനുസരിച്ച് കറുക്കും.താരൻ പൂർണ്ണമായും മാറും. കണ്ണിനു കാഴ്ചശക്തി കൂടും. ചെവി പഴുപ്പും വേദനയും മാറും.സുഖനിദ്രയുണ്ടാകും.ചെറിയ അളവിൽ അരച്ച് പാലിൽ ചേർത്ത് വെറും വയറ്റിൽ കഴിച്ചാൽ ഉദരരോഗങ്ങൾ ശമിക്കും: അരച്ച് തലയിലും, ചെന്നിയിലും തളം വെച്ചാൽ തലവേദനക്കു ശമനമുണ്ടാകും. മോരിൽ അരച്ചുകലക്കി വെയിൽ കൊള്ളിച്ച് ദേഹത്തു തേച്ച്.ഇഞ്ചതേച്ചു കുളിച്ചാൽ സോറിയാസിസ്സിനു ശമനമുണ്ടാകും. ഉണക്കിപ്പൊടിച്ചതു തേനും നെയ്യും സമമല്ലാത്ത അളവിൽ എടുത്ത് 3 നുള്ള് ചേർത്തിളക്കി രാത്രി സേവിച്ചാൽ ലൈംഗിക ശേഷി വർദ്ധിക്കും.

തടി കുറക്കാന്‍

തടിയൊന്നു കുറക്കണോ
തടികൂട്ടുന്ന പോലെ അല്ല തടി കുറക്കാന്‍ ...ഇത്തിരി സമയമെടുക്കും
തടി കൂട്ടാന്‍ ആളുകള്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാക്കുക ..ആവശ്യത്തിനു തടിയും ആരോഗ്യവും ഉണ്ടങ്കില്‍ പിന്നെ അത് കൂട്ടാന്‍ ശ്രമിക്കരുത്
പല അനാരോഗ്യങ്ങള്‍ക്കും കാരണമാവും ഈ അമിതമായ തടി
ഇനി നമുക്കൊന്ന് തടി കുറക്കാന്‍ ശ്രമിച്ചാലോ ..!!
പ്രധാനമായും നമ്മുടെ ജീവിത രീതി ഇതില്‍ പ്രധാനമാണ്
നിയന്ത്രണമില്ലാത്ത ഭോജനം ..എണ്ണയില്‍ പൊരിച്ചതും അമിത മധുരവും പൊണ്ണ തടിയുണ്ടാക്കും ,നെയ്യ്,പാല്‍,മാംസം,മധുരം എന്നിവകള്‍ ചേരുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നവര്‍ക്കും അവരുടെ തടി വര്‍ദ്ധിക്കും
ആദ്യം വേണ്ടത് ഭക്ഷണ നിയന്ത്രണം തന്നെ ...കുറച്ചു കഴിക്കുക ..കഴിക്കുന്നത്‌ ഉമിനീരോട്‌ കൂടെ ചേര്‍ന്നിരിക്കാന്‍ ശ്രമിക്കുക .
അമിതമായ ഉറക്കം ഒഴിവാക്കുക ..അലസത ഒഴിവാക്കി കുറച്ചു അധ്വാനം ശരീരത്തിന് കൊടുക്കുക ..അല്ലെങ്കില്‍ എക്സര്‍സൈസ് ചെയ്യുക ..ഇനി നമുക്ക് ചികിത്സയിലേക്ക് കടക്കാം
1*** അതി രാവിലെ സൂര്യോദയത്തിനു മുന്നേ എഴുനേല്‍ക്കുക
പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം കുറച്ചു തേനും വെള്ളവും സമമായെടുത്തു കലക്കി ചേര്‍ത്ത് കഴിക്കല്‍ പതിവാക്കുക ..ക്രമേണ ശരീരം മെലിഞ്ഞു വരികയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും
2*** ഇനി ഒരു കോഴ്സ് ആണ് (നാല്പത്തി ഒന്ന് ദിവസം)..
തൃക്കടു(ചൂക്ക്കുരുമുളക് തിപ്പലി)
മുത്തങ്ങ ,ഏലത്തരി ,വിഴാലരി , മൂവില വേര് .ജീരകം , കായം ,തൂവര്‍ ശീലക്കാരം .
ത്രിഫല (കടുക്കനെല്ലിക്ക താന്നിക്ക) ,
ചെറുവഴതിന വേര് ,മഞ്ഞള്‍ ,കൊടുവേലികിഴങ്ങു , വെള്ലോട്ടുവഴുതിന വേര് ,മരമഞ്ഞള്‍ ,അടക്കാമണിയന്‍ വേര് ,പാടക്കിഴങ്ങ്‌ ,ഇവയെല്ലാം സമം എടുത്തു പൊടിച്ചെടുക്കുക .ആ അളവ് എത്രയോ അത്ര തന്നെ അളവ് മലര്‍ പൊടിയും ചേര്‍ത്തു അതില്‍ എണ്ണയും നെയ്യും തേനും കൂട്ടിച്ചേര്‍ത്തു നാല്പത്തി ഒന്ന് ദിവസം ചെറിയ അളവില്‍ കഴിക്കുക (ഒന്നോ രണ്ടോ ടീസ്പൂണ്‍ )
അമിത വണ്ണം ഉള്ളവര്‍ ക്രമേണ മെലിഞ്ഞു ശരീരം സൌന്ദര്യവും ആരോഗ്യവും ഉണ്ടായി വരും ...

വിഷ കടി

ഇവിടെ പറയുന്നത് പൂര്‍ണ ചികിത്സ അല്ല .ഒരു ഫസ്റ്റ് എയിഡ് .
പാമ്പ് കടിക്കുക എന്നാല്‍ മിക്കവര്‍ക്കും ഭയങ്കര പേടിയാണ് . പേടി കൂടും തോറും വിഷം ശരീരത്തില്‍ വളരെ വേഗം വ്യാപിക്കും . ചില വിഷം കിട്നിയെ പെട്ടെന്ന് ബാധിക്കും തലച്ചോറിന്റെ പ്രവര്‍ത്തിയെ മന്ദീഭവിപ്പിക്കും . എങ്കിലും 10 മണിക്കൂര്‍ വരെ സമയം ഉണ്ട് വിഷം പൂര്‍ണമായി വ്യാപിക്കാന്‍ .ആദ്യ പടി സര്‍പ്പ ദംശനം ഉണ്ടായാല്‍ ഭയക്കാതെഇരിക്കുക .
ആദ്യം ചെയ്യണ്ടത് വാഴ പോള ഇടിച്ചു പിഴിഞ്ഞ നീര് കുടിക്കാന്‍ കൊടുക്കുക .ഒരു കമ്പിളി നനച്ചു ശരീരം പുതപ്പിക്കുക ഇത് വിഷം വ്യാപിക്കുന്നത് താമസിപ്പിക്കും .
അടുത്ത മരുന്ന് :
വാകപൂ ഒരു പിടി
കുരുമുളക് : ഒരു പിടി (കുറഞ്ഞത് 108 എണ്ണം .എണ്ണാന്‍ സമയം ഇല്ലാത്തതു കൊണ്ട് ഒരു പിടി എന്ന് പറഞ്ഞത് .
വെറ്റില - 3 മുതല്‍ 5 എണ്ണം വരെ .
വെറ്റിലയില്‍ വാകപൂവും ,കുരുമുളകും കൂടെ പൊതിഞ്ഞു ചവച്ചു തിന്നുക . വിഷം ഉള്ളത് കൊണ്ട് കുരുമുളകിന്റെ എരിവു അറിയില്ല . ശരീരത്തില്‍ പ്രവേശിച്ച വിഷം എവിടെ വരെ വ്യാപിച്ചുവോ അതിനു മുകളിലോട്ടു പോകാന്‍ ഈ ഔഷധ കൂട്ട് സമ്മതിക്കില്ല .അതോടൊപ്പം കുരുമുളകിന്റെയും വെറ്റിലയുടെ യും വിഷത്തെ മുറിക്കാന്‍ ഉള്ള കഴിവ് വിഷത്തെ നശിപ്പിക്കാന്‍ തുടങ്ങും .ഇത്രയും ചെയ്തതിനു ശേഷം അടുത്തുള്ള വിഷ ചികിത്സ കിട്ടുന്നിടത്ത് പോയി തുടര്‍ ചികിത്സ ചെയ്യാം . ഒരു ഫസ്റ്റ് എയിഡ് . എന്നതില്‍ കവിഞ്ഞു പൂര്‍ണ ചികിത്സ അല്ല .

അരിമ്പാറ

എരിക്കിന്‍റെ കറ അരിമ്പാറയില്‍ കൃത്യമായി ഇറ്റിക്കുക. വ്രണമായിക്കഴിഞ്ഞാല്‍ ജാത്യാദിഘൃതം പുരട്ടുക. എരിക്കിന്‍റെ ഇല പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന എരിക്കിന്‍പാല്‍ അഥവാ കറ, കൃത്യമായി അറിമ്പാരയുടെ മേല്‍ ഇറ്റിക്കണം. രണ്ടോ മൂന്നോ ദിവസം ചെയ്യുമ്പോള്‍ അരിമ്പാറ വ്രണം ആകും. അപ്പോള്‍ ജാത്യാദിഘൃതം പുരട്ടി വ്രണം ഉണ്ടാക്കാം. അരിമ്പാറ പൂര്‍ണ്ണമായും മാറും. അരയാലിന്‍റെ തൊലി, പുറ്റുമണ്ണ്, ആട്ടിന്‍കാഷ്ഠം ഇവ മൂന്നും ചേര്‍ത്ത് അരച്ചുപുരട്ടിയാല്‍ അരിമ്പാറ മാറും. ഇരുവേലിയുടെ ഇല ചേര്‍ത്തരച്ചാല്‍ കൂടുതല്‍ ഫലപ്രദം. പുറ്റുമണ്ണ് കിട്ടിയില്ലെങ്കില്‍ കുരുപ്പമണ്ണ് (മണ്ണിര ഉയര്‍ത്തിക്കൊണ്ടുവരുന്ന മണ്ണ്) ഉപയോഗിച്ചാലും മതി. ചിത്തിര പാല ചെടിയുടെ ഇല പൊട്ടിക്കുമ്പോള്‍ കിട്ടുന്ന കറ പുരട്ടിയാലും മാറും.കൃത്യമായി അരിമ്പാറയുടെ മുകളില്‍ മാത്രം പുരട്ടുക

അതിസാരം| വയറിളക്കം | DIARRHEA

1 | നെല്ലിമരത്തിന്‍റെ തളിരില തൈരിലോ മോരിലോ അരച്ചു കഴിക്കുക.
2 | പുളിയാറില മോരില്‍ അരച്ചു കഴിക്കുക

ഞരമ്പ് മണ്ഡല വേദന

പലര്‍ക്കും ഞരമ്പ് വേദന , മുട്ടിനു വേദന , ഇടുപ്പിനു വേദന ,കഴുത്തു വേദന .ഇരുന്നിട്ട് എണീക്കുമ്പോള്‍ കാലില്‍ വേദന .കാലിന്റെ മുഴംകാലില്‍ വേദന തുടങ്ങി ഞരമ്പ് മണ്ഡലം ബാധിച്ചു ഉണ്ടാകുന്ന വേദനക്ക് ,കൂടുതല്‍ നേരം നിന്ന് ജോലി ചെയ്യുന്നവര്‍ക്കും കാലില്‍ വേദന കോച്ചി പിടിച്ചുണ്ടാകുന്ന വേദന ഇവകള്‍ക്ക് ഒരു പാരമ്പര്യ വൈദ്യം . ഇലകള്‍ എവിടെ കിട്ടും എന്ന് ചോദിക്കരുതേ .അന്വേഷിക്കുക .പടം ഇട്ടിരിക്കുന്നത് ഇലകള്‍ മനസിലാകാന്‍ വേണ്ടി .
മരുന്നുകള്‍ :
വാത നാരായണന്‍ ഇല വാത മടക്കി ഇല
ആടലോടകം ഇല
വെളുത്തുള്ളി -10 ഗ്രാം
എള്ള് എണ്ണ -200 മില്ലി
വെളിച്ചെണ്ണ -200മില്ലി



ചെയ്യണ്ട വിധം :
എണ്ണകള്‍ രണ്ടും ചേര്‍ത്തു പാത്രത്തില്‍ ഒഴിച്ച് ചെറുതീയില്‍ ചൂടാകുമ്പോള്‍ അതില്‍ വെളുത്തുള്ളി ഇടുക . വെളുത്തുള്ളി വഴണ്ട് വരുമ്പോള്‍ ഇലകള്‍ എല്ലാം സമ അളവില്‍ എടുത്തു ചെറുതായി നുറുക്കി എണ്ണയില്‍ ഇടുക. ഇല വെന്തു വരുമ്പോള്‍ തീ അണച്ച് എണ്ണ അരിച്ചെടുക്കുക . വേദനയുള്ള ഭാഗത്ത് രാത്രിയില്‍ പുരട്ടി രാവിലെ ചൂട് വെള്ളം ഒഴിച്ച് കഴുകുക . ഒരു വിധപെട്ട വേദനകള്‍ 3 ദിവസം കൊണ്ട് കുറയും . നെല്ലിന്റെ തവിട് കിഴി ആക്കി പുഴുങ്ങി ചൂട് കൊടുക്കുന്നത് വളരെ നല്ലത് .ഒരു വിധ പെട്ട സാധാരണ വേദനകള്‍ക്ക് ഈ മരുന്ന് നല്ലത് .
കടപ്പാട് : പാരമ്പര്യ വൈദ്യന്‍ ൧൨.൫.൧൫
പടങ്ങള്‍ :
1 . വാത നാരായണന്‍ ഇല
2 വാത മടക്കില്‍ ഇല
3 ആടലോടക ഇല

താരന് ഒരുപരിഹാരം- അനില്‍ വൈദിക്

ഉഴുന്ന് ചേര്‍ന്ന എന്ത് കഴിച്ചാലും താരന്‍ വരും ഇഡിലി ദോശ എന്നിവയില്‍ ഉഴുന്ന് ചേരുന്നു പൊതുവേ പരിപ്പുവര്‍ഗ്ഗങ്ങള്‍ താരനെ ഉണ്ടാക്കും
ഒരുകിലോ കാരെള്ളിന്റെ എണ്ണയില്‍ ഒരുകിലോ കറിവേപ്പില അര ക്കിലോ കയ്യുണ്ണി അരക്കിലോ കീഴാര്‍നെല്ലി അരക്കിലോ മൈലാഞ്ചി അല്പ്പംകറ്റാര്‍ വാഴ ഇതെല്ലാം ഇടിച്ചു കിട്ടുന്ന നീര് എണ്ണ കാച്ചി തേക്കുക പിന്നെ മുടിയുടെ ഒരു കാര്യത്തിനും വിഷമം കൊള്ളേണ്ടി വരില്ല